കാതോട് കാതോരം

കാതോട് കാതോരം

നിരപരാധിയുടെ കണ്ണുനീര്‍

ചിലരങ്ങിനെയാണു ആള്‍ക്കൂട്ടത്തില്‍ നിന്ന് അകന്ന് ഏകാന്തത്യുടെ തുരുത്തില്‍ ഒറ്റ്പ്പെട്ടു കഴിയാന്‍ ഇഷ്ടപെടുന്നവര്‍,
ഗ്രീഷ്മകാല സന്ധ്യകളിലൊന്നില്‍ ചരിത്രസത്യങ്ങള്‍ പള്ളിയുറങ്ങുന്ന ഗോര്‍ഫുഖാന്‍ മസ്‌ജിദിന്റെ നിഴലില്‍ വെച്ചു ഞാന്‍ അസ്സി എന്ന ഫലസ്തീനിയെ പരിചയപെടുന്നു,ദുബായിയിലെ പുകള്‍പെറ്റൊരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഭാരിച്ച ശമ്പളം വാങ്ങുന്ന മാനേജര്‍,ആഡംബര താമസ സൌകര്യം പക്ഷെ ഒരിക്കല്‍ പോലും ഈ വാസ സ്ഥലത്ത് അസ്സി അന്തിയുറങ്ങിയിട്ടില്ലെന്നതാണു സത്യം.മരുഭൂമിയിലെ മ്മസ്ജിദുകളുടെ വരാന്തകളിലും പടികെട്ടുകളീം ഈന്തപ്പന്‍ ചുവട്ടിലും അസ്സി രാപാര്‍ക്കുന്നു ഇതെന്താ ഇങ്ങനെ എന്ന് ചോദിക്കുന്നവര്‍ക്ക് നേരെ നീണ്ട മൌനം.പിന്നെ നിറഞ്ഞൊഴുകും മിഴികളീല്‍ രോഷാഗ്നി നിറച്ചു കൊണ്ടൊരു പൊട്ടി കരച്ചില്‍.എന്റെ പൊന്നു മക്കളും ഭാര്യയും എന്ത് തെറ്റു ചെയ്തിട്ടാണു അവരുടെ നെന്ചിലേക്കവര്‍ നിറയൊഴിച്ചത്.അസ്സിയുടെ ചോദ്യത്തിനുത്തരമില്ല ശത്രു രാജ്യത്തിന്റെ തോക്കിനു മുന്നില്‍ പിടഞ്ഞു വീണു മരിച്ച ഭാര്യയും മക്കളുമ്"
ഒരിക്കല്‍ അവധിക്കു നാട്ടിലേക്ക് തിരിക്കും വേളയില്‍ ഞാന്‍ അസ്സിയോട് യാത്ര ചോദിക്കവേ എന്റെ കരം കവര്ന്ന്,ഗദ്‌ഗദത്ത്ടെ അസ്സി മൊഴിഞ്ഞു,പോയി വരൂ ച്ങ്ങാതീ നിനക്കു പോകാനൊരു നാടെങ്കിലുമുണ്ടല്ലോ എനിക്കോ?

കാതോട് കാതോരം തുടരും

Comments